Wednesday, October 17, 2007

നെപ്പോളിയന്റെ മെയ്‌ വഴക്കത്തിനു പിന്നില്‍
.................................................................................
ഓരോ വ്യക്തിയേയും അവര്‍ അനുഭവിച്ച ആശയ കുഴപ്പങ്ങളും അവരുടെ തന്നെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും

-------------------------------------------------------------------------------------
സിംഹാസനങ്ങള്‍ പട്ടുപൊതിഞ്ഞ മര ബഞ്ചുകള്‍ മാത്രമാണ്‌.
കീഴടക്കപ്പെടുന്നതിനെ ഭയന്നിരിക്കുന്നവന്‍ പരാജയം ഏറ്റുവാങ്ങുക തന്നെ ചെയ്യും.
ജനനായകര്‍ പ്രതീക്ഷകള്‍ വ്യാപാരം ചെയ്യുന്നു.
അവസരങ്ങള്‍ ഇല്ലാതെ കഴിവുകളുമില്ല.
എല്ലാ മതങ്ങളും മനുഷ്യ സൃഷ്ടമാണ്‌.
മതം എന്നാല്‍ ദരിദ്രര്‍ക്ക്‌ എതിരായ സമ്പന്നരുടെ കവചമാണ്‌.
കൊണ്ടാടപ്പെടുന്ന വ്യക്തിമാഹാത്മ്യങ്ങള്‍ സമീപസ്ഥമായാല്‍ പൊഴിഞ്ഞു പോവും.
വിപ്ലവങ്ങള്‍ക്കും തേറ്റയുണ്ട്‌.
ആധിപത്യങ്ങളോടുള്ള വിപ്രതിപത്തിയിലും അതിനോടുള്ള പ്രതിപത്തിയുണ്ട്‌.
ധീരത പ്രണയംപോലെ പ്രതീക്ഷകളാല്‍ തളിര്‍ക്കും.
വാഴ്‌ത്തുകള്‍ അറിയാവുന്നവന്‍ തന്നെ ഇകഴ്‌ത്തുകയും ചെയ്യും.
പ്രശസ്‌തി ക്ഷണികമാണ്‌ അപ്രശസ്‌തി നിത്യവും.
ഒരുകാര്യം നന്നായി ചെയ്യാന്‍ സ്വയം ചെയ്യുക.
ഭാവനയാണ്‌ ലോകത്തെ ഭരിക്കുന്നത്‌.
മരണത്തെ ഭയക്കരുത്‌, ധിക്കരിക്കുക......വെല്ലുവിളിക്കുക...ശത്രുപാളയത്തിലേക്ക്‌ ഓടിച്ചു വിടുക.
ഒരേ ശത്രുവിനോട്‌ തുടര്‍ച്ചയായി പൊരുതരുത്‌, അവന്‍ നിങ്ങളുടെ അടവുകള്‍ സ്വായത്തമാക്കും.
രക്തസാക്ഷിത്വം മരണമല്ല.
രാഷ്ട്രീയത്തില്‍ അസംബന്ധമില്ല.
രാഷ്ട്രീയത്തില്‍ പിന്‍വാങ്ങലും ഉള്‍വലിയലും കുറ്റസമ്മതങ്ങളുമില്ല.
സഹനത്തിന്‌ മരണത്തെക്കാള്‍ ധീരത വേണം.
പുരുഷന്‍ സ്വന്തം ശേഷിയെയല്ല ആവശ്യങ്ങളെയാണ്‌ വിലമതിക്കുന്നത്‌.
സ്‌ത്രീ സന്താനോല്‌പാദന യന്ത്രങ്ങളാണ്‌.
സംഗീതം മനുഷ്യന്റെ മഹത്വം അവനെക്കാള്‍ വലുതാണെന്ന്‌ കാട്ടി തരുന്നു.
ശത്രു പിഴവുകള്‍ ചെയ്യുമ്പോള്‍ തടസ്സപ്പെടുത്തരുത്‌.
ഭടന്‍മാര്‍ പടജയിക്കുമ്പോള്‍ നേതാക്കള്‍ നേടുന്നു.
അവധാന പൂര്‍വ്വം ചിന്തിക്കുക പ്രവ്രത്തിക്കേണ്ട സമയത്ത്‌ മുന്നേറുക മാത്രം ചെയ്യുക.
പൊതുജനത്തെ നിശബ്ദമാക്കാന്‍ ഏറ്‌്‌്‌്‌്‌റവും വിശേഷപ്പെട്ട ഉപകരണമാണ്‌ മതം.
സേനയാണെന്റെ രാജ്യത്തിന്റെ യഥാര്‍ത്ത കുലീനത.
യതാര്‍ത്ഥ വിജയി ശത്രുവിന്റെയും സ്വന്തം ഉള്ളിലെയും ആശയ കാലുഷ്യങ്ങളെ ജയിക്കുന്നവനാണ്‌.
ചരിത്രം സുസമ്മത നുണകളുടെ സമാഹാരമാണ്‌.
യുദ്ധം കാട്ടാളന്‍മാരുടെ വ്യാപാരമാണ്‌.
കരയുന്നവനെ ആശ്വസിപ്പിക്കാന്‍ അവനെ നോക്കി ചിരിക്കുക.
അസാദ്ധ്യമായി ഒന്നുമില്ല

No comments: